പുഴയുടെ പല വളവുകളും പുളവുകളും കടന്ന് അങ്ങ് ദൂരെ പക്ഷിച്ചിറകുപോലെ കാണുന്ന തുരുത്തിലാണ് ഹെഡ്മാഷ് ബേബി സാറിന്റെ വീട്.
വലിയ ചാക്കുകെട്ടും ചുമന്ന് റോഡിൽനിന്നും കടവിലേക്കിറങ്ങുമ്പോൾ പ്യൂൺ ഹംസ ദൂരെയുള്ള സ്ഥലം ചൂണ്ടി പ്രഭാകരൻ മാഷെ കാണിച്ചു. കൊച്ചിക്കാരുടെ തുരുത്ത്. അങ്ങനെയാണ് ആ സ്ഥലത്തെ പണ്ടു മുതലേ മറ്റു നാട്ടുകാർ വിളിക്കാറ്.
“കൊച്ചിത്തുരുത്തോ..? തോണിയിൽ പോയി പുഴ കടന്നാൽ കൊച്ചിയായോ..!”
പ്രഭാകരൻ മാഷ് ഒരു കുഞ്ഞിനെ പ്പോലെ ജിജ്ഞാസുവായി ഭൂമി ഉരുണ്ടതാണെന്നു പറയുന്നത് വെറുതേയല്ല... അല്ലേ.?
