ഊന്നുവടി

Readers Ink

 ഊന്നുവടി


പൂമുഖത്തിന്റെ പടിയിലിരുന്ന് 
നട്ടുച്ച മുഖം നോക്കുന്നു.
വിയർപ്പുകണങ്ങൾ
ഒപ്പിയെടുത്ത് കാറ്റ് 
യാത്ര പോകുന്നു.
പത്തായത്തിന്റെ
പൊളിപ്പലകയിൽ 
എലികൾ തിടുക്കം കൂട്ടുന്നു.
പൊട്ടിയ കണ്ണാടിയിൽ 
ഗതകാലസൗന്ദര്യം
മങ്ങിയ സിന്ദൂരം ചാർത്തുന്നു.
ചുമരിൽ ബാല്യത്തിൻ കരിക്കട്ടകൾ 
കോറിയിട്ട ചിത്രങ്ങൾ ഒളിഞ്ഞുനോക്കുന്നു.
ഈ കിടപ്പിലും 
എന്നെ മാടിവിളിക്കുന്നു
ഊന്നുവടി
കൈയെത്താദൂരത്ത്.


Related Articles