ഒളിച്ചുകടത്തിയ സിഗരറ്റിൻ പുകയിൽ
മുറിയാകെമൂടിക്കൊണ്ട്,
അൽപ്പം ചിരിക്കാൻ ശ്രമിച്ച്,
രോഗി.
അവയവമേതിലോ മൃത്യുപതിയിരിക്കുന്നുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ
സുഖമാഞ്ഞുവലിച്ച്, പുറത്തേക്ക് പുകതുപ്പിച്ചുമച്ച്,
അയാൾ ഒന്നുകൂടി ചിരിക്കാൻ ഒരുങ്ങി.
ചിരിയുടെ വരവിൽ ജാലകങ്ങൾ തെളിഞ്ഞു.
പുലർവേള കടന്നുവന്നതുകണ്ട്, ചാരിയതൊക്കെ തുറന്നിട്ടയാൾ.
