പൊട്ടിത്തെറിക്കട്ടെ പാട്ടുകൾ പാട്ടുകാർ

Interview

പൊട്ടിത്തെറിക്കട്ടെ പാട്ടുകൾ പാട്ടുകാർ


നാടകത്തോടും സിനിമയോടും പറ്റിച്ചേർന്നായിരുന്നു പതിറ്റാണ്ടുകളായി കേരളത്തില്‍ ജനപ്രിയസംഗീതത്തിന്‍റെ വളർച്ച. എന്നാല്‍ മുന്‍പില്ലാത്തവിധമൊരു മുന്നേറ്റമാണ് മലയാളസ്വതന്ത്രസംഗീത രംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്രഗായകർ വേദികള്‍ കീഴടക്കുന്നു. പരമ്പരാഗത ശൈലികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംഗീത ആവിഷ്കാരങ്ങളുണ്ടാകുന്നു. പുതുതലമുറ ആ സദസ്സുകളിലേക്ക് ഒഴുകിയെത്തുന്നു. യുവത്വത്തിന്‍റെ ആഘോഷമായ റാപ്പ്സംഗീതത്തിന്‍റെ ചരിത്രവും രാഷ്ട്രീയവും, ഒപ്പം സ്വതന്ത്രസംഗീതത്തിന്‍റെ സാധ്യതകളും ചര്‍ച്ചചെയ്യുകയാണ് ഈ രംഗവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുള്ള കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ.

റിന്റുജ ജോൺ: വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം, കിനാവ് കൊണ്ടുകെട്ടും കൊട്ടാരം, അതില്‍ മന്ത്രി നമ്മൾ‍തന്നെ രാജാവും... എന്നുതുടങ്ങുന്ന വേടന്‍റെ വരികള്‍ക്ക് ഈ വര്‍ഷത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡ് (2025) ലഭിച്ചതോടെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ഈ ഗാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. സിനിമാപ്പാട്ട് എന്ന ലേബലിൽ നമ്മൾ കേട്ടുശീലിച്ച ഈണങ്ങൾക്കും രീതികൾക്കുമുള്ളിൽ ഒതുങ്ങാത്തതാണോ ഈ ഗാനത്തിന്റെ മെറിറ്റിനെ സംബന്ധിച്ച് ഇപ്പോൾ ഉയർന്ന ചർച്ചകൾക്ക് കാരണം?

മനോജ് കുറൂർ: ഈ ഗാനത്തിന്‍റെ യോഗ്യതയെക്കുറിച്ച് ഇത്തരത്തിലൊരു വിവാദം എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. ഇത് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചലച്ചിത്രത്തിൽ വന്ന പാട്ടാണല്ലോ. ആ ചലച്ചിത്രത്തിന്റെ സന്ദർഭത്തിനും മൂഡിനും അനുസരിച്ച് ഉണ്ടായിട്ടുള്ള ഒരു പാട്ടാണ്. സിനിമയില്‍ അതിന്‍റെ ധര്‍മ്മം ഈ പാട്ട് നിര്‍വഹിക്കുന്നുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡിന് എന്തുകൊണ്ടും ഈ ഗാനം അര്‍ഹവുമാണ്.


Related Articles