കൊച്ചിയുടെ കായൽപ്പരപ്പിലൂടെ വാട്ടർമെട്രോ ബോട്ടുയാത്ര. ഒഴുകിനീങ്ങുന്ന ബോട്ടിൽ, കാറ്റിന്റെയും ഓളങ്ങളുടെയും താളത്തിൽ, സംഭാഷണത്തിലാണ് അരുന്ധതി റോയി. മുന്നിൽ കെ.ആർ. മീര. അരുന്ധതി റോയിയുടെ പുതിയ പുസ്തകം മദർ മേരി കംസ് ടു മി (Mother Mary Comes to Me) യുടെ പ്രകാശനം കൊച്ചിയിൽവെച്ചായിരുന്നു. അതിന്റെ തലേന്നാളാണ് ഇരുവരുമായുള്ള ‘സംഭാഷണയാത്ര’ നടന്നത്. പുതിയ പുസ്തകത്തെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്, മീനച്ചിലാറിനെക്കുറിച്ച്, രാജ്യത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു. ചിരിയും ചിന്തയും ഈ സംഭാഷണത്തിൽ മീനച്ചിലാർപോലെ ഒഴുകുന്നു.
കെ.ആർ. മീര: ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകം എന്റെ കൈയിലുണ്ട് എന്നും ഞാൻ നിങ്ങൾക്കു മുമ്പിൽ ഇരിക്കുകയാണ് എന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല.
അരുന്ധതി റോയി: താങ്കളുടെ കൈയിൽ പുസ്തകമുണ്ട്. എന്റെ മുമ്പിൽ ഇരിക്കുകയുമാണ്.
