താളടയാളനാട

Poem

താളടയാളനാട


ന്തൊരടുക്കും ചിട്ടയും!
രാത്രിയൊൻപതു മണി
താളടയാളനാട
മറിച്ചിട്ടെഴുതുന്നു നിത്യവും.

നാൾവഴിച്ചോടുകൾ,
വൃത്തികൾ, ജീവിച്ച മുദ്രകൾ
ഉണ്ടതും
കണ്ടതും
കൊണ്ടതും
കൊടുത്തതും
മങ്ങലേൽക്കാതുറങ്ങാതിരിക്കുന്നു
സ്മൃതിഭദ്രം
രേഖാസഞ്ചയം.

ഒറ്റയേട്
മറിച്ചിട്ട് കാലം
പുത്തനേട് മറിച്ചെഴുതുമ്പോൾ
എത്ര നിർവൃതി,
കൃത്യകൃതാർത്ഥത,
മിടിപ്പുകൾ, പ്രസരിച്ചൊ -
രോർമ്മകൾ

ഒറ്റരാത്രി -
യൊൻപതിൽ സൂചി
താൾ മറിയ്ക്കാതയാൾ മടങ്ങുമോ ?
ആരുവായിക്കുമെന്ന വിഭ്രാന്തി ബാക്കിയാക്കുമോ
പിൻവഴിത്താളുകൾ,
അക്ഷരാർത്ഥത്തി-
ലത്രയും ചിട്ടകൾ!


Related Articles