കാഴ്ച്ചയെ മറച്ചു കൊണ്ടന്നും
കൊക്കുകള്‍ കൂട്ടമായി
പറന്നു പോകുന്നുണ്ടായിരുന്നു.
പൊടിപടലങ്ങളാല്‍
ആകാശം തീര്‍ത്തും
അസ്വസ്ഥമായ് കാണപ്പെട്ടു.
സ്‌നേഹത്തിന്റെ ആഗ്‌നേയ,
അവസാദശിലകളെല്ലാം
ഉരുകിയൊലിച്ചു പോയിരുന്നു.
വിറയ്ക്കുന്ന വിരലുകളാല്‍ ജനലഴികളില്‍
മുറുകെപ്പിടിച്ചുകൊണ്ട് നഗരാധിപന്‍ പറഞ്ഞു:
