ദുഃഖമണിഞ്ഞ ദേവതയുടെ
മുഖച്ചട്ടയിൽ
ഒരിക്കൽ മാത്രമുടുക്കുന്ന
തിരുവസ്ത്രങ്ങളിൽ, പിറകേ നിന്ന
മേളപ്പെരുക്കത്തിൽ
അവനെന്നെത്തന്നെ നോക്കി നിന്നു.
എനിക്ക് മനസ്സിലായതേ ഇല്ല!
ദൈവവുമായുള്ള അകലമാവട്ടെ, ഞാൻ
മറന്നും പോയിരുന്നു.
അവനെന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
അവനെന്റെ ശിരസ്സിൽ തലോടി.
അവനെന്റെ നെറ്റി തുടച്ചു.
