ഉള്ളിലൊരുകിളി
ചത്തുകിടക്കുന്നു.
കിളിയുടെ
പുറകേ പോകാന്‍
കാറ്റിനു
സമയമില്ലാഞ്ഞിട്ടോ,
കിളിയുടെ പാട്ടിന്
ശബ്ദമില്ലാഞ്ഞിട്ടോ,
കിളിയോളം കിനാവ്
കരളില്‍ ഉണരാഞ്ഞിട്ടോ,
ഏകാന്തത മരണത്തിലേക്ക്
തുറിച്ചുനോക്കുന്നു
ചിറകുറങ്ങിയെന്ന്
ഇലകളുടെ നോവുപാട്ട്,
പാട്ടിനുപുറകേ
കിളിയോളം കനമുള്ള കാറ്റ്,
കാറ്റിനുപുറകേ
കിളിയില്ലാതാകാശം
ചിതറിവീണു
