മലമടക്കുകളിൽ ജീവിക്കുന്ന
മനുഷ്യരോടെന്നും അസൂയയായിരുന്നു.
നാടോടിക്കഥകളിലെ താഴ്‌വാരങ്ങൾ
മേഘത്തലപ്പോളമെത്തുന്ന മലമണ്ടകൾ
ഇരുട്ടുമുറ്റുന്ന അടിവാരങ്ങൾ
ഇടതൂർന്നു പെയ്യുന്ന മരങ്ങൾ
കാട്ടിലേക്കു ജനാലയുള്ള തടിവീടുകൾ
കുതിരയോടിയെത്തുന്ന
ചെമ്മൺപാത
നീട്ടി വിളിച്ചാൽ
പ്രകമ്പനം കൊള്ളുന്ന കയറ്റം
ഇലകളിൽ ജലമിറ്റുന്ന പ്രഭാതം
വഴി മറന്നെത്തുന്ന വന്യമൃഗങ്ങൾ
